കഴിഞ്ഞ ഡിസംബര്‍ 25 ന് ക്രിസ്മസ് ദിവസം ഒറീസ്സയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഒരു കലാപം നടന്നത് വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കട്ടെ. തന്റെ സ്വന്തം സഹോദരങ്ങളോടാണെന്ന് ഒരു വേള ഓര്‍ക്കാതെയാണ് അവിടത്തെ ക്രൈസ്തവ കാട്ടാളക്കൂട്ടം അക്രമമഴിച്ചു വിട്ടത്. താരതമ്യേന സമാധാനപ്രിയരാണ് എവിടത്തെയും ആദിവാസികളും ഗോത്രവര്‍ഗ്ഗക്കാരും നാഗരികത അത്രയൊന്നും സ്വാധീനിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങളും. നരഭോജികളായ ക്രൂരവഗ്ഗക്കാരും തന്റെ സ്വന്തം സഹോദരന്റെ മാംസം ഭക്ഷിയ്ക്കുകയില്ല. മതത്തിന്റെ പേരില്‍ ആ കാട്ടാളന്മാരൊന്നുംതന്നെ പരസ്പരം കൊന്നിട്ടില്ലെന്നതും കട്ടായം. എന്നാല്‍ ഒറീസ്സയില്‍ അതും സംഭവിച്ചു. വിദേശ ധനസഹായത്തോടെ മതവിധ്വേഷത്തിന്റെ വിത്തിറക്കുന്ന കഴുകന്മാര്‍ ഭാരതത്തെയും വലംവച്ചു തുടങ്ങിയിട്ട് കാലം കുറേയായി. അവരുടെ പ്രവര്‍ത്തനഫലം ഭാരതത്തെ ഭീഷണമായ ഒരവസ്ഥയിലെത്തിക്കുമെന്നതിന് ഒരു സംശയവും വേണ്ട.
ഒറീസ്സാ സംഭവം ഒരു മുന്നറിയിപ്പാണ്. ഈ രാജ്യത്തിന്റെ നിയമത്തിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരേ ശക്തമായി പ്രതികരിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല, ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളരെ നീചമായ പ്രസ്താവനകളിറക്കി വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകകൂടി ചെയ്തു! തങ്ങള്‍ ന്യൂനപക്ഷങ്ങളുടെ രക്ഷകരാണെന്ന് തെളിയിക്കാന്‍ ഇതല്ലാത്ത എത്രയെത്ര സന്ദര്‍ഭങ്ങള്‍ അവര്‍ക്ക് കിട്ടുമായിരുന്നു!ഒറീസ്സയില്‍ നടന്നത് ഏകപക്ഷീയമായ അക്രമങ്ങള്‍ തന്നെയായിരുന്നു. പരസ്പരം സ്നേഹിച്ച് ദുഃഖങ്ങള്‍ പങ്കുവെച്ച് ജീവിച്ചിരുന്ന ആ ജനസമൂഹത്തില്‍ ക്രിസ്തുമതം കൊണ്ടുവന്ന അശാന്തി കുറച്ചൊന്നുമല്ല. ക്രിസ്തുമതം പ്രചരിച്ച എവിടെയാണ് മറ്റുമതവിഭാഗങ്ങളുമായി അത് രമ്യതയില്‍ വര്‍ത്തിച്ചത്?!
മറ്റു മതക്കാരുമായി യോജിച്ചുപോകാന്‍ ഒരിക്കലും ഒരു ക്രിസ്ത്യാനിക്കു കഴിയില്ല. ക്രിസ്തു തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.“ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ മത്തായി 10.34
